ദൈവത്തിന് മുന്‍പില്‍....



(ഇത് ദൈവത്തിന് ഒരു കത്ത് എന്ന പോസ്റ്റിന്‍റെ തുടര്‍ച്ചയാണ്,വായികാത്തവര്‍ http://dishagal.blogspot.in/2013/09/blog-post.html വായിക്കാന്‍ അപേക്ഷ.)

"ജെസില്‍.....,ജെസില്‍....." 

ആ വിളി  കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്.....,കണ്ണ് തുറന്ന് നോകുമ്പോള്‍ മുന്‍പില്‍  കണ്ണഞ്ജിപിക്കുന്ന എന്തോ ഒരു പ്രകാശം....,ആദ്യമായിട്ടാണ് ഞാന്‍ ഇത്ര മനോഹരമായ ഒരു പ്രകാശം കാണുന്നത്....,ഞാന്‍ നോക്കിനില്‍കേ ആ പ്രാകാശ രശ്മികള്‍ക്ക് ഇടയില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്നു.....

"ആരാണ് നിങ്ങള്‍" ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു."

"ഞാനാണ് നിന്‍റെ ദൈവം,ഞാനാണ് നിന്നെ സൃഷ്ട്ടിച്ചദ്."

"ദൈവമോ....,പക്ഷേ....,പക്ഷേ ദൈവം ഇങ്ങനെ മനുഷ്യരുടെ മുന്‍പില്‍ വരുമോ???"

ദൈവം ഒന്ന് പുഞ്ചിരിച്ചു...,"ഈ പ്രപഞ്ചം സൃഷ്ട്ടിക്കുകയും  അതില്‍ ഈ കണ്ട മനുഷ്യരെ മുഴുവന്‍ സൃഷ്ട്ടിക്കുകയും ചെയ്ത എനിക്ക് ആ  മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷപെടാന്‍ ഉള്ള  കഴിവ് മാത്രം ഇല്ല  എന്നാണോ നീ കരുതുന്നത്???"

"അങ്ങനെയല്ല....,എന്നാലും  ചെറിയൊരു  സംശയം."

"സംശയിക്കേണ്ട കുഞ്ഞേ....,ഞാന്‍ ദൈവം തന്നെ ആണ്.നിന്‍റെ ആ കത്ത് വായിച്ചത് മുതല്‍ ആഗ്രഹിക്കുന്നതാണ് നിന്നെ ഒന്ന് വന്നു കാണണം എന്നത്."

"കത്തോ!!,ദൈവം അതെങ്ങനെ വായിച്ചു,അവിടേം ബ്ലോഗ്‌ ഉണ്ടൊ???"

ദൈവത്തിന് ഒരു കത്ത്.




പ്രിയപ്പെട്ട ദൈവത്തിന്...,

അമ്മയും അച്ഛനും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ലോകത്തിലെ ഏറ്റവും ആഴാമേറിയ ബന്ധം.ഇത് ഞാന്‍ ഈ കഴിഞ്ഞ് പോയ ജീവിതത്തില്‍ നിന്നത്രയും തിരിച്ചറിഞ്ഞ ഒരു സത്യമാണ്...,എന്‍റെ ഉമ്മാടെ സ്നേഹം പലപോഴും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. വല്ല പനിയോ തലവേദനയോ ഉള്ളപ്പോള്‍ ആയിരം കിലോമീറ്റെര്‍ ഇപ്പുറം ഹൈദരാബാദില്‍ നിന്ന് ഫോണ്‍ വിളികുമ്പോള്‍ ഞാന്‍ ഒന്നും പറയാതെ തന്നെ ഉമ്മ ചോദിക്കും"മോന്‍ക്ക് വയ്യായ വല്ലതും ഉണ്ടൊ,എന്ത് പറ്റി" എന്ന്.ഐസക്‌ ന്യൂട്ടണോ അരിസ്റ്റോട്ടിലോ ഒന്നും കണ്ടെത്താത്ത ഏത്‌ സിദ്ധാന്തം ഉപയോഗിച്ചാണ് ഉമ്മ ഇത് മനസിലാകുന്നത് എന്ന് ഇന്നും എന്നെ അത്ഭുതപെടുത്തുന്നു.എത്ര ദൂരെ ആയിരുന്നാലും മക്കള്‍ക് ഉണ്ടാവുന്ന ചെറിയ നോവുകള്‍ പോലും അവര്‍ പറയാതെ തന്നെ മാതാപിതാക്കള്‍ വായിചെടുക്കുന്നു....,സ്വന്തം മക്കളുടെ കാര്യത്തില്‍ ഇങ്ങനെ തന്നെ ആണ് എല്ലാ മാതാപിതാകളും എന്നായിരുന്നു കുറച്ച് കാലം മുന്‍പ് വരെ എന്‍റെ ധാരണ.എന്നാല്‍ ആ ധാരണ ശുദ്ധ അസംബന്ധം ആണെന്ന് ഈ അടുത്ത് വായിച്ച രണ്ട് വാര്‍ത്തകള്‍ എന്നെ പഠിപിച്ചു.

ഇന്ന് വാര്‍ത്തകള്‍ വായികാനായി വെബ്‌സൈറ്റിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്ന ഞാന്‍ ഒരു നിമിഷം അറിയാതെ നിശ്ചലനായി പോയി.ദിവസങ്ങള്‍ക് മുന്‍പ് ഇത് പോലെ ഒരു വാര്‍ത്ത വായിച്ച് ഞാന്‍ ഇങ്ങനെ ഇരുന്നിട്ടുണ്ട്, ഇനി ഒരികെലും എന്നെ ഇത് പോലെ ഒന്ന് കേള്‍ക്കാന്‍ ഇട വരുത്തരുതേ എന്ന് ഞാന്‍ അങ്ങയോട് പ്രാര്‍ഥിച്ചു പോയ നിമിഷം ആയിരുന്നു അത്.എന്നാല്‍ ഇന്ന് വീണ്ടും അത് പോലെ മറ്റൊരു വാര്‍ത്ത ഇതാ എനിക്ക് മുന്‍പില്‍.

"ഉമ്മാ, ഞാന്നാളെയും നോമ്പ് എടുകുന്നുണ്ട് ട്ടൊ"


( മീഡിയ വണ്‍ വെബിൽ പ്രസിദ്ധീകരിച്ച കഥ )


അന്ന് എനിക്ക് ഒരുപാട് അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആയിരുന്നു. രാവിലെ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി ഉമ്മാടെ അടുത്ത് പോയപ്പോള്‍ ഉമ്മ വേഗം ഒരു ചെറിയ പത്തിരി ചുട്ട് എന്റെ കുഞ്ഞു സ്റ്റീല്‍ പാത്രത്തില്‍ വെച്ചു തന്നു.

ഉമ്മ:"മോന്‍ കഴിച്ചോളൂ ട്ടൊ"

ഞാന്‍ അത്ഭുതത്തോടെ ഉമ്മാടെ മുഖത്ത് നോക്കി. എന്നും ഞാനും ഉമ്മയും ഉപ്പയും ഇക്കയും ഇതാത്തമാരും വെല്ല്യുമ്മയും ഒക്കെ കൂടി ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറ്.എന്നാല്‍ ഇന്ന് മാത്രം എന്താ ഇങ്ങനെ?? എല്ലാവരും കൂടി ഇനി എന്നെ കൂട്ടാതെ കഴിച്ചു കാണുമോ??
"ഉമ്മാ,ഇക്കയും ഇതാത്തമാരും ഒക്കെ കഴിച്ചു കഴിഞ്ഞോ???"ഞാന്‍ ഒരല്പം സങ്കടത്തോടെ ചോദിച്ചു.

ഉമ്മ:"ഇല്ലെട,ഇന്ന് ഇവിടെ എല്ലാവര്ക്കും നോമ്പ് ആണ്"ഉമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

"നോമ്പോ??എന്ന് പറഞ്ഞാ എന്തുവാ ഉമ്മാ ??"

ഉമ്മ:"അത് ഉമ്മാടെ പണി ഒക്കെ കഴിഞ്ഞിട്ട് പറഞ്ഞു തരാം.ഇപ്പൊ മോന്‍ അത് കഴിച്ചിട്ട് പോയി കളിചോളൂ ട്ടൊ."

ശ്ശെ, ഇങ്ങനെ ഒറ്റക്ക് ഇരുന്ന് കഴിക്കാന്‍ ഒരു രസവും ഇല്ല, എന്നത്തേയും പോലെ എല്ലാവരും കൂടി മേശയ്ക്ക് ചുറ്റും ഇരുന്ന് കഴിക്കാന്‍ എന്തൊരു രസം ആണെന്നോ. ഇടക്കിടെ ഉപ്പയോ ഇക്കയോ ഒക്കെ എന്തെങ്കിലും പറയുമ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നത് കാണാം.എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ ചിരികുന്നത് എന്നൊന്നും മനസിലായില്ലെങ്കിലും എല്ലാവരുടേയും മുഖത്തുള്ള ആ ചിരി കാണാന്‍ നല്ല രസമാണ്. പക്ഷേ ഇന്ന് മാത്രം എന്താ ഇങ്ങനെ??എന്തായിരിക്കും നോമ്പ് എന്ന് പറയുന്ന സംഗതി??ഒരു എത്തും പിടിയും കിട്ടുന്നില്ല.നോമ്പ് ആണെന്ന് പറഞ്ഞ് എല്ലാവരും കൂടി ഒന്നും കഴിക്കാതെ ഇരുന്നാല്‍ മനുഷ്യന്മാര്‍ മരിച്ച് പോവില്ലെ??ഇന്നാള് ചോറ് കഴിക്കാന്‍ സമ്മതിക്കാഞ്ഞെപ്പോള്‍ വല്യുമ്മ പറഞ്ഞതാ ഒന്നും കഴിക്കാതെ ഇരുന്നാല്‍ മനുഷ്യന്മാര് മരിച്ച് പോവും എന്ന്. എന്നിട്ട് ആ വെല്ല്യുമ്മ പോലും ഇപ്പോള്‍ ഒന്നും കഴിക്കാതെ ഇരികുന്നത് എന്താ??ഒരുപാട് ചോദ്യങ്ങള്‍ മനസില്‍ നിറഞ്ഞു.

പത്തിരി കഴിച്ചു കഴിഞ്ഞ് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നടക്കുമ്പോളാണ് ഇക്ക ഇരുന്ന് പത്രം വായിക്കുന്നത് കണ്ടത്. ഇനി ഇക്കാനെ ഒന്ന് ദേഷ്യം പിടിപ്പിക്കാം എന്ന് കരുതി ഞാന്‍ അവിടെ കിടന്നിരുന്ന ഒരു കല്ല് എടുത്ത് ഇക്കക്ക് നല്ല ഒരു ഏറ് കൊടുത്തു. ഭാഗ്യത്തിന് കല്ല് കൃത്യം ഇക്കാടെ തലയില്‍ തന്നെ കൊണ്ടു. ഞാന്‍ വേഗം ഓടിയിട്ട് തിരിഞ്ഞ് നോകുമ്പോള്‍ ഇക്ക അവിടെ തന്നെ ഇരുന്ന് തല തുടക്കുന്നതാണ് കണ്ടത്., സാധാരണ ഞാന്‍ പോയി ഇങ്ങനെ എന്തെങ്കിലും കാണിച്ചാല്‍ എന്നെ അടിക്കാന്‍ വേണ്ടി ഇക്ക പിന്നാലെ ഓടി വരാറുള്ളതാണ്. ഇക്ക വന്നിട്ട് എന്നെ അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തുമ്പോഴേക്കും ഞാന്‍"ഉമ്മാ ഇക്ക എന്നെ അടിച്ചു" എന്നും പറഞ്ഞു കരയും.ഉമ്മ ഓടി വന്ന് ഇക്കാനെ അടിക്കും,അടി കിട്ടിയത് തുടക്കുന്ന ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് ഞാന്‍ ഓടും.പക്ഷേ ഇന്ന് മാത്രം എന്താ ഇങ്ങനെ....,ഇക്ക എന്നെ അടിക്കുക പോയിട്ട് ഒന്ന് വഴക്ക് പോലും പറഞ്ഞില്ലല്ലോ.എന്ത് കൊണ്ടായിരിക്കും അത് എന്ന് ആലോചിക്കുമ്പോഴാണ് ഇത്താത്ത ഇരുന്ന് മുടി കെട്ടുന്നത് കണ്ടത്.ഞാന്‍ ഓടി പോയി ഇത്താത്തടെ മുടിയില്‍ പിടിച്ച് വലിച്ചിട്ട് ഓടി,കുറച് ഓടി ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഇത്താത്ത "ടാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് ട്ടൊ,ഇനി കാണിച്ചാല്‍ ഞാന്‍ നല്ല അടി വെച്ചു തരും" എന്ന് പറഞ്ഞ് ചെറുതായി പുഞ്ചിരിച്ചു.

ഒരു ആനക്കുട്ടി ഉണ്ടാക്കിയ കഥ




കഥാപാത്രങ്ങള്‍ : ഫാസില്‍,അഫ്സല്‍,ഹാഷിക്ക്,പിന്നെ ഞാനും.

വിശാലമായ ഒരു പാടത്തിന്‍റെ അരികെ ആയിരുന്നു ഞങ്ങളുടെ സ്കൂള്‍...ഞങ്ങള്‍ക്ക് എന്നും അനുഗ്രഹമായിരുന്ന പാടം. വിനയന്‍സാറിന്‍റെ മാത് സും, അജിത മിസ്സിന്‍റെ കെമിസ്ട്രിയും ഒക്കെ കേട്ട് ഒന്നും മനസ്സിലാവാതെ ക്ലാസ്സില്‍ഇരുന്ന് തല പുകയുമ്പോള്‍ചുമ്മാ പാടവും നോക്കി ഇരിക്കാന്‍ഒരു പ്രത്യേക സുഖമാണ്‌.എന്താ പറയാ.....മരുഭൂമിയില്‍ദിക്കറിയാതെ അലയുന്ന യാത്രക്കാരന് മുന്നില്‍ഒരു മരീചിക കാണുമ്പോള്‍ഉണ്ടാവുന്ന ആ അനുഭൂതി  ഉണ്ടല്ലോ.....,ആ ലെത് ദേ ഇവിടെ കിട്ടും.

അങ്ങനെ അവിടെ ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം....., അന്ന് പബ്ലിക്‌ഹോളിഡേ ആയിരുന്നിട്ടും ഒരു മിസ്സ് ഫുള്‍ഡേ സ്പെഷ്യല്‍ക്ലാസ്സ്‌വെച്ചു....,അത് അല്ലെങ്കിലും ഈ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ബോര്‍അടിക്കുമ്പോള്‍സ്പെഷ്യല്‍ക്ലാസ്സ്‌,പ്രൊജക്ട് വര്‍ക്ക്‌എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് നല്ല രസം ഉള്ള ഒരു ഏര്‍പ്പാടാണല്ലോ.പണ്ടാരം അടങ്ങാന്‍അഥവാ പോയില്ലെങ്കില്‍ നല്ല എട്ടിന്‍റെ പണിയും കിട്ടും.

അങ്ങനെ അന്ന് സ്പെഷ്യല്‍ക്ലാസ്സിന് പോയപ്പോഴാണ് ആ സംഭവം അറിഞ്ഞത്. പാടത്തിനു കുറുകെ വെള്ളം നിറഞ്ഞ് ഒഴുകുന്ന ഒരു  ബണ്ട് ഉണ്ട്. ആ ബണ്ടില്‍രാവിലെ മുതല്‍ഒരു ആനക്കുട്ടി കാലുകള്‍ചെളിയില്‍താഴ്ന്ന് കയറാന്‍പറ്റാതെ നില്‍പുണ്ടെന്ന്. രാവിലെ പാപ്പാന്‍‌കുളിപ്പിക്കാന്‍കൊണ്ട് വന്നപ്പൊ പറ്റിയതാത്രേ......,രാവിലെ മുതല്‍ പാപ്പാനും നാട്ടുകാരും കൂടി അവനെ കരക്ക് കയറ്റാന്‍  കിണഞ്ഞ് ശ്രമിച്ചിട്ടും ഒരു രക്ഷയും ഇല്ല പോലും.....  എന്നാ പിന്നെ ആ ആനക്കുട്ടിയെ ഒന്ന് പോയി കണ്ടാലോ എന്ന് ഫാസിലിന് ഒരു പൂതി. അവന്‍റെ പൂതി കേട്ടപ്പൊ കൊള്ളാം എന്ന് ഞങ്ങള്‍കും തോന്നി.കാലുകള്‍പകുതി താഴ്ന്ന് പോയി എന്നൊക്കെ കേട്ടപ്പൊ കാണാന്‍ ഒരു കൌതുകം. അങ്ങനെ നൂണ്‍ഇന്‍റര്‍വെല്‍ന് പോവാം എന്ന് നാല് പേരും കൂടി പ്ലാന്‍ ഇട്ടു.       

പക്ഷേ ചുമ്മാ അങ്ങ് പോവാന്‍ പറ്റില്ലല്ലോ. സ്കൂളിനു ചുറ്റും വേലി ഉണ്ട്. അത് ചാടി കടന്ന് പോയി ആനകുട്ടിയെ കണ്ടിട്ട് വരാന്‍ വലിയ പണി ഒന്നും ഇല്ല. പക്ഷേ പോവുന്നത് ഏതെങ്കിലും ടീച്ചര്‍മാര്‍കണ്ടാ പണി പാളും. ഗുരുത്വ ദോഷം പറയരുതല്ലോ ചന്ദ്രബാബുസര്‍ന്‍റെ ഒക്കെ ചന്തിക്കുള്ള അടി രണ്ടെണ്ണം കിട്ടിയാ മതി, സ്വര്‍ഗവും നരകവും ഒരുമിച്ചു കണ്മുന്‍പില്‍കാണാം. ...,ഹൌ അങ്ങനെ ഈ ചെറിയ പ്രായത്തിനുള്ളില്‍എത്ര സ്വര്‍ഗ നരകങ്ങള്‍ കണ്ടിരിക്കുന്നു. അടി കിട്ടി കഴിഞ്ഞാ അതിനേക്കാള്‍ വലിയൊരു കലിപ്പ് വരാന്‍ ഉണ്ട്.....,ക്ലാസ്സില്‍ പെണ്‍പിള്ളേര്‍ ഒക്കെ ഉള്ളത് കൊണ്ട് ഒന്ന് തുടക്കാനും പറ്റാതെ പല്ലും കടിച്ചു പിടിച്ച് നില്‍കുമ്പോള്‍ ചില അവള്‍മാര്‍ ഉണ്ടാവും മുഖത്ത് നോക്കി ഒരു മറ്റേടത്തെ ചിരി ചിരിക്കുന്നു.അതങ്ങ് കണ്ടാ മനസ്സില്‍ അറിയാതെ വിളിച്ച് പോവും, പോടി ...........ന്‍റെ മോളേ.

തച്ചുടക്കപ്പെടുന്ന ജീവിതങ്ങള്‍









PART 1

ഹൈദരാബാദില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്കുള്ള യാത്ര ആണ്....,സീസണ്‍ സമയം ആയത് കൊണ്ട് ട്രെയിനില്‍ നല്ല തിരക്കുണ്ട്‌,ഒറ്റകുള്ള യാത്ര ആയത് കൊണ്ട് വല്ലാത്ത ബോറടിയും....,സമയം കളെയാന്‍ ബാഗില്‍ ഉണ്ടായിരുന്ന ആടുജീവിതം എന്നാ പുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങി.....

മുകളില്‍തെ ബെര്‍ത്തില്‍ കണ്ടാല്‍ മാന്യന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ എന്നെ തന്നെ കുറേ നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.ഒരു  30 വയസ്സ്  തോന്നിക്കും...,വായന രസം പിടിച്ച് വരുന്നത് കൊണ്ട് ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.കുറച്ചു കഴിഞ്ഞു ഞാന്‍ ബുക്ക്‌ മടക്കി വെച്ചപ്പോ ആള്‍ താഴെ ഇറങ്ങി വന്നു.

"മലയാളി ആണല്ലേ???"

"അതെ ജസില്‍,"ഞാന്‍ സ്വയം പരിജയപെടുത്തി.

ഞാന്‍ ജലീല്‍...,പേര് പറഞ്ഞു അയ്യാള്‍ എന്‍റെ അടുത്ത സീറ്റില്‍ ഇരുന്നു....

ജലീല്‍ ഹൈദരാബാദില്‍ ഒരു കോണ്ഫെറെന്‍സില്‍ പങ്കെടുത്ത് മടെങ്ങുന്നു,നാട്ടില്‍ വളരെ പേര് കേട്ട ഒരു സൈകോളജിസ്റ്റ് ആണ്,ചില മേഗസിനുകളില്‍ ആര്‍ട്ടികിള്‍സ് ഒക്കെ എഴുതാറുണ്ട്....,പക്ഷെ ആള് ഒരു രസികനാണ്....,ഒറ്റ നോട്ടത്തില്‍ പ്രായത്തില്‍ കവിഞ്ഞ പക്വധ തോന്നുമെങ്കിലും മൂപര് പലപോഴും വളരെ നൈസ് ആയി വിറ്റുകള്‍ അടിക്കുന്നുണ്ട് ....,മൂപെരൊന്നു വാം ആയികോട്ടെ എന്ന് വെച്ചു ഞാനും  വളരെ ടീസെന്റ്‌  ആയി പൊട്ടി പൊട്ടി ചിരിച്ചു കൊടുത്തു.....,ഞങ്ങള്‍ടെ ചിരി കേട്ട് അപ്പുറത്ത് ഉറങ്ങി കിടെന്ന സര്‍ധാര്‍ജി ഉറെകത്തില്‍ നിന്നും ഞെട്ടി എണീറ്റു. അയ്യാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു *%#&^$$*&^$^%&$%*....,സംഭവം ഞങ്ങളെ തെറി വിളിചെതാണ് എന്ന് മാത്രം  മനസിലായത് കൊണ്ട് ഞങ്ങള്‍ മൂപെരെ മൈന്‍ഡ് ചെയ്യാന്‍ പോയില്ല....,"ഹും ഈ സര്‍ധാര്‍ജിമാര്‍ക്ക് ഒരു ധാരെണ ഉണ്ട്,തല നിറച്ചും മണ്ടത്തരം ആണെന്ന് വെച്ച് ആരെയും എന്തും പറെയാം എന്ന്....,അവന്‍റെ ആ കള്ള താടിമ്മെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കണം......,ജലീല്‍ക മലയാളത്തില്‍ അയ്യാളുടെ മുഖത്ത്‌ നോക്കി പറഞ്ഞത് മൂപെര്‍ക്ക് മനസിലായില്ലെങ്കിലും മൂപര് ഞങ്ങളെ തന്നെ കുറേ നേരം തുറിച്ചു നോക്കി.ഞങ്ങള്‍ മൂപെരെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു....,അതെയി പറഞ്ഞു പിടിച്ച്  ജലീല്ക സര്‍ധാര്‍ജിടെ കയ്യില്‍ നിന്നും അടി വാങ്ങിച്ചു തെരൊ??,ഞാന്‍ ചോദിച്ചു.....,ഹ നീ എന്തിനാടാ പേടികുന്നെ അങ്ങേരു വന്നാ ഞാന്‍ ഓടും,എന്‍റെ പിന്നാലെ അങ്ങ് വന്നാ മതി......,ഒന്നും പേടികാനില്ലെന്നേ....,ഓടാന്‍ ട്രെയിനില്‍ ഇഷ്ട്ടബെകാരം സ്ഥലം ഉണ്ട്.....